Tuesday 26 March 2019

ഭ്രാന്തി

ഭ്രാന്തി
ഓർമയിൽ നട്ട വിത്തുകൾ മുളയ്ക്കുമ്പോൾ
അവൾ ഓർമകളെ
തേടുകയായിരുന്നു.
പുതിയ ചിത്രങ്ങൾ ചില്ലിട്ടുവയ്ക്കുമ്പോൾ
ഓർമ മങ്ങിയ ചിത്രത്തിൻ പൊടിതട്ടുകയായിരുന്നു
ബാല്യം വിടർന്ന് ചിരി തൂകും മുൻപെ
ബാലവേലക്കിറങ്ങുകയായിരുന്നു
പിച്ചച്ചട്ടിയിൽ നാണയം വീഴുമ്പോൾ
നെഞ്ചിൽ നെരിപ്പോടെരിയുകയായിരുന്നു
വസന്തകാലത്തിൽ നിശാന്തത പരക്കുമ്പോൾ
ബാല്യത്തോടു വിട ചൊല്ലുമ്പോൾ
കരകാണാതെ ജീവിതം താളം പിഴയ്ക്കുമ്പോൾ
ക്രൂരരാം കഴുകന്മാർ കൊത്തിവലിക്കുകയായിരുന്നു.
കപടരുടെ കാപഠ്യം പകലറിയുമ്പോൾ
ഇരുൾ അവളുടെ കളിത്തോഴിയായിരുന്നു
നിയമവേദിയിൽ പൊരുളഴിയുമ്പോൾ
നിയമ പാലകർ ഉച്ചരിക്കുന്നു -
'ഇവൾ ഒരു മാനസിക രോഗിയാണ് '!
ഏവരും അതേറ്റു പറഞ്ഞു
ഇവൾ 'ഭ്രാന്തി 'യാണ്..ഇവൾ 'ഭ്രാന്തി'യാണ്
പാവം ഭ്രാന്തികൾ നിദ്ര കൊള്ളുന്നു
പാവനമാം ഭ്രാന്താലയത്തിൻമണ്ണിൽ.
അറിയുക നാളേയ്ക്കു വേണ്ടി
അണയുന്ന ദീപങ്ങൾ സാക്ഷി.
- റീജ ശ്രീധരൻ

No comments:

Post a Comment