Wednesday 20 April 2016

ഗുരുവന്ദനം
മഞ്ഞുതുള്ളികൾ വീണയീ ഭൂവിലായ്
 എങ്ങുനിന്നോ വരുന്ന പഥികർ നാം
കണ്ടുമുട്ടി വലിയമ്പലമിതോ
പങ്കുവച്ചു അറിവിന്റെ കൗതുകം
കാലമെത്ര കടന്നു പോയ് പിന്നെയും 
കാണ്മതില്ലവ ഓർമയായ് മാറവേ
ഓർമയിൽ നിന്നൂറിയോരനുഭൂതി
കോറിയിട്ടു ഞാൻ തൂലികത്തുമ്പിനാൽ
ഒന്നുമല്ല ഈ ഞാനെന്നറികിലും
ചൊല്ലിടാൻ മോഹം എന്റെയീയീരടി
എത്രയെത്ര മഹിതമാമോർമകൾ
എത്രയെത്ര സുവർണ്ണമാം ചിന്തകൾ
എത്രയെത്ര ശബളിത സ്വപ്നങ്ങൾ
പൂവണിഞ്ഞു ഈ സരസ്വതീ ക്ഷേത്രത്തിൽ
ആണ്ടുകളെത്ര താണ്ടി നിൽക്കുന്നൊരാ
ജ്ഞാന വൃക്ഷങ്ങൾ നമ്മൾക്കു ചുറ്റിലും
നമ്മളും ആ വൃക്ഷ ശിഖരത്തിൽ
കൂടു കൂട്ടിയോരമ്പലപ്രാവുകൾ
നേരമായി നമുക്കു പിരിയുവാൻ
സമയമാം രഥം ഉരുളുന്നു മുന്നിലായ്
അറിവു നേരുന്ന നാദബ്രഹ്മങ്ങളേ
നിങ്ങൾ തൻ സ്വരം മാറ്റൊലിക്കൊള്ളട്ടെ
ശിഷ്യരാം ധനം ദീപ്തമായ് തെളിയട്ടെ
ജ്ഞാനമാം സുമം വിടരട്ടെ മണ്ണിലായ്
പോയിടട്ടെയിനി യാത്രയില്ല ഗുരോ..
കാലമെന്നെ നയിക്കുന്നു മുന്നിലായ്
ലക്ഷ്യമെത്രയോ ദൂരെയാണിപ്പൊഴും
കുത്തൊഴുക്കിലുഴലുകയാണു ഞാൻ
ജീവിതത്തിൻ അനന്തമാം വേദിയിൽ
ഭീതി പൂണ്ടൊരു പൈതലാണിന്നു ഞാൻ
ജ്ഞാനമേകിയ ദിവ്യ ചൈതന്യമേ
നന്മ നേരുന്ന പുണ്യ കരങ്ങളേ..
ജീവിതം കണ്ട സൗപർണ്ണ ദീപ്തമേ
നന്ദി ചൊല്ലുവതെങ്ങനെ ഞാൻ വിഭോ..!
                                                                                                       റീജ ശ്രീധരൻ


I translated Shakespearean sonnet 18 into Malayalam
                                             sonnet 18
Shall I Compare thee to a summer's day?
Thou art more lovely and more temperature.
Rough winds do shake the darling buds of May,
And summer's lease hath all too short a date;
Sometime too hot the eye of heaven shines,
And often in his gold complexion dimmed,
And every fair from fair sometime declines,
By chance,or nature's changing course untrimmed.
But thy eternal summer shall not fade;
Nor loss possession of that fair thou ow'st,
Nor shall death brag thou wanderest in his shade,
When in eternal lines to time thou grow'st.
So long as men can breathe or eyes can see,
So long lives this,and this gives life to thee.

ഷേക്സ്പിയറുടെ കവിതാശകലം [ ഗീതകം].
സുഹൃത്തെ ,നിന്നെ ഞാൻ വസന്ത കാലത്തിനോടുപമിക്കവെ
തരളിത സ്നേഹത്തിൻ മൃദുല സ്പർശങ്ങളായ്
മേയിലിളം തെന്നലിൽ പൂമൊട്ടുകളുലയവേ..
വസന്ത ദിനങ്ങൾ യാത്ര പറഞ്ഞകലുന്നുവോ...?
ഉജ്ജ്വലിക്കും ആ അർക്ക കിരണങ്ങൾ - ഇടയ്ക്കെപ്പോഴോ -
വസന്ത മേഘങ്ങളാൽ മുഖം മറക്കവേ
നീ മങ്ങാത്ത തേജോ ഗോളമായ് വിഹരിക്കുമാകാശ ഗംഗയിൽ
[ മങ്ങുമാ പ്രകൃതി തൻ സുന്ദരഗാത്രത്തിൽ
കാല ചക്രത്തിൻ ശകടമുരുട്ടവേ ]
സുഹൃത്തെ, നിന്നിലണയാത്ത സുരഭില സ്നേഹം
ഒളിമങ്ങാത്ത പകലെന്നപോൽ സ്പഷ്ടം.
മരണത്തിൻ തണലിലഭയം തേടവേ
നിനക്കന്യമാകുന്നതും, നീയണയാത്ത ദീപമായ്!
എൻ വരികളിൽ ഉദിച്ചുയരവേ!
അവനിയിൽ ജീവൻ തുടിക്കുന്ന നാൾ വരെ
നീയുമെൻ വരിയിലൂടണയാതിരിയ്ക്കയായ്......


                          .                                        റീജ ശ്രീധരൻ
[മങ്ങുമാ പ്രകൃതി തൻ സുന്ദരഗാത്രത്തിൽ
കാല ചക്രത്തിൻ ശകടമുരുട്ടവേ  - ഈ വരികൾ sonnet ലെ വരികളുടെ
പരിഭാഷയല്ല. ഷേക്സ്പിയറിന്റെ ഗീതകം എന്റെ പരിമിതവിജ്ഞാനത്താൽ പരിഭാഷപ്പെടുത്തിയപ്പോൾ രണ്ടു വരികൾ കൂടി അധിക ഭാവനയിൽ പിറന്നു പോയി. ]



1 comment: